വിവാഹം

 (മലയാളം കുർബാനയും വിവാഹാശീവാദം ഇംഗ്ലീഷിലും മലയാളത്തിലും)

(ഒരുക്കങ്ങൾ: സുവിശേഷഗ്രന്ഥം, നിലവിളക്ക്, തീപ്പെട്ടി, പനിനീർ, താലി, മന്ത്രകോടി, മോതിരം, ജപമാല)

പ്രാരംഭ ഗീതം

മാലാഖമാർ പാടുന്ന സമയം / സ്വർഗം തുറക്കുന്ന സമയം
ഏദേൻ കുടുംബത്തിൽ കർത്താവാം ദൈവം
അനുഗ്രഹം ചൊരിയുന്ന സമയം.

ഇസ്രായേലെൻ പ്രിയജനമായി / ആദിയിൽ ഉടമ്പടി ചെയ്തു ഞാൻ
ജീവിതകാലം കൃപയോടെ വാഴാൻ / വിശ്വസ്തമാം ബലിയാകാം.
മാലാഖമാർ ….

തിരുസഭയിൽ നവഗേഹമായി / ക്രിസ്തുവിൽ ഉടമ്പടി ചെയ്തിടുവാൻ
ദാമ്പത്യവല്ലരി പൂവണിയാൻ / സ്നേഹത്തിൻ കൂദാശയാകാം.
മാലാഖമാർ ….

(പകരം)

ആദിയിലഖിലേശൻ, നരനേ സൃഷ്ടിച്ചു;
അവനൊരു സഖിയുണ്ടായ്; അവനൊരു തുണയുണ്ടായ്.
ആദിയിലഖിലേശൻ …

വാനവർ സാക്ഷികളാം, പാവന മംഗല്യം
ആദേൻ വനികയിലേ, ആദിമ ദമ്പതിമാർ
ആദിയിലഖിലേശൻ …

ഇരുമെയ്യല്ലവരീ, ധരമേലൊരുനാളും
ഏകശരീരം പോൽ, വാഴണെമന്നാളും.
ആദിയിലഖിലേശൻ …

 (ദിവ്യബലി ഉണ്ടെങ്കിൽ)

സ്നേഹത്തിന്റെ കല്പന (യോഹ. 13:34-35)

കാര്‍മ്മി: അന്നാപെസഹാത്തിരുനാളില്‍
കര്‍ത്താവരുളിയ കല്പനപോല്‍
തിരുനാമത്തില്‍ ച്ചേര്‍ന്നീടാം
ഒരുമയോടി ബലിയര്‍പ്പിക്കാം.

സമുഹം: അനുരഞ്ജിതരായ് തീര്‍ന്നീടാം / നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമൊടീയാഗം / തിരുമുമ്പാകെയണച്ചീടാം.

കാര്‍മ്മി: അത്യുന്നതമാം സ്വര്‍ല്ലോകത്തില്‍ / സര്‍വ്വേശനു സ്തുതിഗീതം.

സമൂഹം: ഭൂമിയിലെങ്ങും മർത്യനു ശാന്തി / പ്രത്യാശയുമെന്നേക്കും.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വര ണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാക ണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തി ലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കട ങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭന ത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷി ക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേ ക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, വിവാഹത്താൽ ബന്ധിത രായി ഹൃദയൈക്യത്തിൽ ജീവിക്കുവാൻ ഈ ദാസരെ അങ്ങു വിളിച്ചു വല്ലോ. സ്വർഗ്ഗിയവരങ്ങളാൽ ഈ വധൂവരന്മാരെ സമ്പന്നരാക്കുകയും അങ്ങയുടെ കല്പനകൾ പാലിച്ച്‌ മാതൃകാപരമായി ജീവിക്കുന്ന കുടുംബ ത്തിനു രൂപം നല്കുവാൻ ഇവരെ സഹായിക്കുകയും ചെയ്യണമേ. അങ്ങ യുടെ മഹത്വത്തിനും മനുഷ്യകുലത്തിന്റെ നന്മയ്ക്കും വേണ്ടി ഈ കൂദാശ യോഗ്യതയോടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ.

സങ്കീർത്തനം 45, 128

കാർമ്മി: എന്റെ പുത്രീ, ശ്രദ്ധിച്ചുകേൾക്കുക.
നിന്റെ ജനത്തെയും പിതൃഗൃഹത്തെയും നീ മറന്നുകളയുക.
(കാനോനാ)
ഞങ്ങളുടെ രക്ഷകന്റെ മണവാട്ടിയായ സഭയെ, നീ സന്തോഷിക്കുക.
നിത്യനായ ദൈവം തന്റെ സ്നേഹംമൂലം
നിന്നെ തന്റെ മണവാട്ടിയായി തിരഞ്ഞെടുത്തു.

സമൂ: രാജപുത്രിയുടെ അഴകെല്ലാം ആന്തരികമാകുന്നു.
അവളുടെ മേലങ്കി പൊന്നുപൊതിഞ്ഞതാകുന്നു.

കാർമ്മി: വിലയേറിയ കാഴ്ചകളുമായി
രാജാവിനെ അവൾ സന്ദർശിക്കും.
തോഴികളായ കന്യകമാർ അവളെ അനുഗമിക്കും.

സമൂ: അവർ ഉല്ലാസഭരിതരായി
രാജകൊട്ടാരത്തിൽ പ്രവേശിക്കും.
എല്ലാ തലമുറകളും അവിടുത്തെ നാമം അനുസ്മരിക്കും.

കാർമ്മി: നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ
വിളഞ്ഞുകിടക്കുന്ന മുന്തിരിവള്ളിയാകും.
നിന്റെ മക്കൾ മേശക്കു ചുറ്റും
സൈത്തു മുളകൾപോലേയുമായിരിക്കും.

സമൂ: കർത്താവിനെ ഭയപ്പെടുന്നവരെല്ലാം
ഇപ്രകാരം അനുഗൃഹീതരാകും.
ജീവിതത്തിന്റെ ഓരോ ദിവസവും
കർത്താവ്‌ സെഹിയോനിൽനിന്ന്‌
നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.

കാർമ്മി: (കാനോനാ) ഞങ്ങളുടെ രക്ഷകന്റെ മണവാട്ടിയായ സഭയെ, നീ സന്തോഷിക്കുക. നിത്യനായ ദൈവം തന്റെ സ്നേഹം മൂലം
നിന്നെ തന്റെ മണവാട്ടിയായി തിരഞ്ഞെടുത്തു.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങു നല്കിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്കു കഴിയാത്തതു മായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ്‌ മുടിചൂടിനില്ക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങു സകലത്തിന്റെയും നാഥനും സൃഷ്ടാവുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ.

(താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് കാർമ്മികൻ നിലവിളക്കോ തിരിയോ കത്തിക്കുന്നു).

കാർമ്മി: ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്ന വർ അന്ധകാരത്തിൽ നടക്കുന്നില്ല എന്നരുളിച്ചെയ്ത മിശിഹാ നമുക്കു മാർഗദീപമായരിക്കട്ടെ.

(മദുബഹയുടെ വിരിനീക്കുന്നു എല്ലാവരും അള്‍ത്താരയിലേക്കു തിരിഞ്ഞ് ശിരസ്സു നമിക്കുന്നു).

ഗാനം: സർവ്വാധിപനാം കർത്താവേ / നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ / നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം / ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി- / ന്നുത്തമരക്ഷയുമേകുന്നു.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

(കാര്‍മ്മികന്‍ ജനങ്ങള്‍ക്കുനേരെ തിരിഞ്ഞ്)

കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാണ് സകല ത്തിന്റെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേൻ.

ഗാനം: ശബ്ദമുയർത്തി പാടിടുവിൻ / സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും / സർവ്വേശ്വരനെ വാഴ്ത്തിടുവിൻ.

പരിപാവനനാം സർവ്വേശാ / പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ / കാരുണ്യം നീ ചൊരിയണമേ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർ ഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവ ത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കു കയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.

സമൂഹം: ആമ്മേൻ.

—- Optional —-

READING FROM THE OLD TESTAMENT

(Lector stands at the reading stand at the left side of the celebrant).

SER: Brothers and sisters, please be seated and listen attentively.

LECTOR: A reading from the book of ….

(Bows to the celebrant for blessing).

LECTOR: Bless me, my Lord.

CEL: May God + bless you.

(The reader reads facing the congregation).

(Options are Genesis 1:26-28 / 2:18-24 /  Isaiah 61:10-11 / Proverbs 31:10-31 / Sirach 26:1-4,13-17).

(At the end of the reading).

ALL: Praise be to the Lord, our God.

———————

ശുശ്രൂഷി: പ്രകീര്‍ത്തനം ആലപിക്കുവാനായി നിങ്ങള്‍ എഴുന്നേല്ക്കുവിന്‍.

കാര്‍മ്മി: അംബരമനവരതം, ദൈവ മഹത്വത്തെ, വാഴ്ത്തിപ്പാടുന്നു.

ദിവ്യാത്മാവിന്‍ ഗീതികളാല്‍,
ഹല്ലേലുയ്യാ ഗീതികളാല്‍
കര്‍ത്താവിന്‍ തിരുനാമത്തിന്‍
ര്‍മ്മലമാകുമനുസ്മരണം,
കൊണ്ടാടാം, ഇന്നീ വേദികയില്‍.

ശുശ്രൂ: തൻ മഹിമാവല്ലോ, വാനവിതാനങ്ങൾ, ഉദ്ഘോഷിക്കുന്നു.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ …

കാര്‍മ്മി: നിത്യപിതാവിനും, സുതനും റൂഹായ്ക്കും, സ്തുതിയുണ്ടാകട്ടെ.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ …

ശുശ്രൂ: ആദിയിലെപ്പോലെ ഇപ്പൊഴുമെപ്പോഴും, എന്നേക്കും ആമ്മേന്‍.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ …

—- Option ends —-

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കു ന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മ ശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്ക ണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

ലേഖനം

ശുശ്രൂഷി: സഹോദരരേ …. ശ്ലീഹാ …. എഴുതിയ ലേഖനം.

(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു )
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി:മിശിഹാ അനുഗ്രഹിക്കട്ടെ.

(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
Ephesus 5:20-33 / 1 Peter 3:1-7

 (വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

——————-

(If in English)

LECTOR: Brothers and sisters, a reading from the first letter of …..
(Bowing to the celebrant) Bless me, my Lord.

CEL: May Christ + bless you.

(All sit. A server stands near the reader with a lit candle).
Ephesus 5:20-33 / 1 Peter 3:1-7.

(At the end of the reading).
ALL: Praise be to Christ, our Lord.

——————

ഹല്ലേലൂയ്യാഗീതം

ഹല്ലേലൂയ്യ പാടീടുന്നേൻ / ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നല്ലൊരാശയമെൻ മനതാരിൽ / വന്നു നിറഞ്ഞു തുളുമ്പീടുന്നു.
രാജാവിൻ തിരുമുൻപിൽ കീർത്തന / മധുവായി ഞാനതൊഴുക്കീടട്ടെ.
ഏറ്റമനുഗ്രഹ പൂരിതനാം കവി / തൻ തൂലികപോലെൻ നാവിപ്പോൾ.

താതനുമതുപോൽ സുതനും / പരിശുദ്ധാത്മാവിന്നും സ്തുതിയുയരട്ടെ.
ആദി മുതൽക്കേയിന്നും നിത്യവു- / മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ / ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

സുവിശേഷവായന

ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവി ക്കാം.

കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മി: വിശുദ്ധ … അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
John 2:1-11 / Mark 10:2-9.

(വായനയ്ക്കു ശേഷം )
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

—————-

IF GOSPEL IS IN ENGLISH

SER: (At the end of the pre-gospel hymn)

Let us stand and listen attentively to the Holy Gospel.

(Two servers hold lit candles on both sides.)

CEL: Peace (+) be with you. (+ Blesses using the Bible).

ALL: With you and with your spirit.

CEL: The Holy Gospel of our Lord Jesus Christ, proclaimed by St. ….

ALL: Glory to You Christ, Our Lord.
John 2:1-11 / Mark 10:2-9.

(At the end of the reading).

ALL: Glory to You Christ, our Lord.

Please be seated

HOMILY

——————

പ്രസംഗം

കാറോസൂസ

ശുശ്രൂ: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഭക്തിയോടുംകൂടെ, വിവാ ഹമെന്ന കൂദാശവഴി ബന്ധിതരാകുന്ന ഇവർക്കുവേണ്ടി കർത്താവേ ഈ ദമ്പതിമാരുടെമേൽ കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം.

സമൂ: കർത്താവേ, ഈ ദമ്പതിമാരുടെമേൽ കൃപയുണ്ടാകണമേ.
(ഓരോന്നിനും ആവർത്തിക്കുന്നു).

ശുശ്രൂ: നിന്റെ മണവാട്ടിയായ സഭയ്ക്കുവേണ്ടി, സ്വജീവൻ അർപ്പിച്ച സ്വർ ഗീയമണവാളാ, പരസ്പര സ്നേഹത്തിലും ഐക്യത്തിലും ത്യാഗ പൂർണ്ണ മായ ജീവിതം നയിക്കുവാൻ,

ശുശ്രൂ: ദൈവവചനമാകുന്ന ആത്മീയ വിരുന്നിനായി സകലരേയും ക്ഷണിക്കുന്ന മിശിഹായേ, നിന്റെ പ്രമാണങ്ങൾ അനുസരിച്ച്‌ മാതൃകാപ രമായ കുടുംബജീവിതം നയിച്ച്‌ സ്വർഗീയവിരുന്നിൽ പങ്കുകാരാകുവാൻ,

ശുശ്രൂ: വിവാഹബന്ധത്തിന്റെ അഭേദ്യതയെപ്പറ്റി പഠിപ്പിച്ച മിശിഹായേ, പരസ്പര വിശ്വസ്തതയോടും ചാരിത്ര ശുദ്ധിയോടുംകൂടി സന്തോഷപ്രദമായ ദാമ്പത്യജീവിതം നയിക്കുവാൻ,

ശുശ്രൂ: കാനായിലെ കല്ല്യാണവിരുന്നിൽവച്ച്‌ തന്റെ സാന്നിദ്ധ്യത്താൽ വധൂവരന്മാരെ അനുഗ്രഹിച്ച മിശിഹായേ, നിന്റെ സഹായത്തിൽ ആശ്ര യിച്ചും ദിവ്യസാന്നിദ്ധ്യം അനുഭവിച്ചും പ്രാർത്ഥനാനിരതരായി ജീവിക്കു വാൻ,

ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാതാവിനും സമർപ്പിക്കാം.

സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർപ്പി ക്കുന്നു.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഈ വധൂവരന്മാർ സന്തോ ഷത്തോടും പ്രതീക്ഷയോടുംകൂടി ആരംഭിച്ചിരിക്കുന്ന കുടുംബജീവിതം വിജയകരമായി നയിക്കുവാൻ ഇവരെ അനുഗ്രഹിക്കണമേ. അങ്ങയുടെ ശാന്തിയും സമാധാനവും ഇവരിൽ നിറയ്ക്കുകയും അങ്ങയുടെ ദാസർക്കു വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യകിരിടം നേടുവാൻ ഇവരെ അർഹരാക്കു കയും ചെയ്യണമേ. അങ്ങയുടെ സ്നേഹത്തിൽ ഇവരെ വളർത്തിയ മാതാ പിതാക്കളെയും കുടുംബാംഗങ്ങളെയും ഈ തിരുക്കർമ്മത്തിൽ പങ്കെടു ക്കുന്ന ഞങ്ങളേവരേയും അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശു ദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ

ശുശ്രൂ: പ്രിയ സഹോദരരേ, ഈ വധൂവരന്മാർ വിവാഹമെന്ന കൂദാശ യാൽ ബന്ധിതരാകാൻ പോകുന്നു. ഈ കൂദാശ യോഗ്യതയോടെ പരി കർമ്മം ചെയ്യുന്നതിന്‌ പുരോഹിതൻ തനിക്കുവേണ്ടിത്തന്നെ പ്രാർത്ഥി ക്കുവാൻ തുടങ്ങുന്നു. നമുക്കെല്ലാവർക്കും ഭക്തിയോടും ശ്രദ്ധയോടുംകൂടി മൗനമായി പ്രാർത്ഥിക്കാം.

കാർമ്മി: ആദിയിൽ പുരുഷനു ജീവിതസഖിയേ നല്കിയ ദൈവമേ, അങ്ങ യുടെ അനന്തപരിപാലനയെ ഞങ്ങൾ വാഴ്ത്തുന്നു. ഭാര്യഭർത്താക്കന്മാരാ കാൻ ആഗ്രഹിക്കുന്ന ഇവരെ സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഈ കൂദാശ യോഗ്യതയോടെ പരികർമ്മം ചെയ്യുവാൻ അങ്ങയുടെ ഈ ദാസനെ ശക്തനാക്കണമേ. അങ്ങയുടെ കൃപാവരം സമൃദ്ധമായി എന്നിൽ ചൊരിയ ണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ

ഗായകർ: ആഹ്ലാദത്തോടെ കർത്താവിനെ സ്തുതിക്കുവിൻ

ആനന്ദിക്കുക പ്രിയ പുത്രീ / ആത്മവിഭൂഷിത മണവാട്ടീ
നിന്നെയിതാ തിരുമണവാളൻ / മണവറയിങ്കൽ നയിച്ചല്ലോ.

തൻതിരു രക്തശരീരങ്ങൾ / സ്ര്തീധനമായി നിനക്കേകി
നിന്നെ ലഭിക്കാൻ സ്വയമേവം / കുരിശിൽ പാവന ബലിയായി.

ആത്മവിശുദ്ധി പകർന്നീടാൻ / നിന്നിൽ തൻകൃപ വർഷിക്കും
നിൻപ്രിയസുതരെ വളർത്താനായ്‌ / ഹൃദയാനന്ദം നല്കുമവൻ.

ആഹ്ലാദിക്കാം സോദരരേ / നവദമ്പതിമാരൊപ്പം നാം
ഉച്ചസ്വരത്തിൽ വാഴ്ത്തീടാം / മിശിഹാനാഥനു സ്തുതിഗീതം.

അവൻ നിന്റെ നാഥനാണ്‌ അവനെ വണങ്ങുക.

ആനന്ദിക്കുക പ്രിയ പുത്രീ …

പിതാവിനും പുത്രനും പരിശുദ്ധാതാവിനും സ്തുതി
ആദിമുതൽ എന്നേക്കും ആമ്മേൻ

സ്നേഹം ചൊരിയും കർത്താവിൻ / അപദാനങ്ങൾ വാഴ്ത്തീടാം
തുണയായ്‌ ഇണയെ നല്കുകയാൽ / മാനവ സ്നേഹം സുരഭിലമായ്‌.

അവിടുന്നരുളീ തിരുവചനം / ഏകത മർത്യനു നന്നല്ല
ആദം ഹൗവ്വാ ദമ്പതികൾ / മാനവവംശ പിതാക്കന്മാർ.

നിൻകൃപയാലെ കർത്താവേ / ജഡികാസക്തി വെടിഞ്ഞീടാം
നിർമ്മലമായൊരു സ്നേഹത്താൽ / ജീവിതസഖിയെ വരിച്ചീടം.

അവിടുന്നേകിയ തുണയെ ഞാൻ / ഹൃദയതലത്തിൽ വരവേൽക്കാം
ജീവിതകാലം മുഴുവൻ ഞാൻ / ഒരുമയോടെന്നും മേവീടാം.

വിവാഹ ഉടമ്പടി

കാർമ്മി: (വരന്റെ പേരുവിളിച്ച്‌) ….. മിശിഹായുടെ നിയമവും തിരുസഭ യുടെ നടപടിയുമനുസരിച്ച്‌ സ്വതന്ത്രമായ മനസ്സോടും പൂർണ്ണമായ സമ്മ തത്തോടുംകൂടി (വധുവിന്റെ പേര്‌) ….. യെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നുവോ?

വരൻ: ഞാൻ സ്വീകരിക്കുന്നു.

കാർമ്മി: (വധുവിന്റെ പേരുവിളിച്ച്‌) ….. മിശിഹായുടെ നിയമവും തിരു സഭയുടെ നടപടിയുമനുസരിച്ച്‌ സ്വതന്ത്രമായ മനസ്സോടും പൂർണ്ണമായ സമ്മതത്തോടുംകൂടി (വരന്റെ പേര്‌) ….. നെ നിന്റെ ഭർത്താവായി സ്വീകരിക്കുന്നുവോ?

വധു: ഞാൻ സ്വീകരിക്കുന്നു.

കാർമ്മി: (സാക്ഷികളോട്‌) നിങ്ങൾ ഈ വിവാഹ ഉടമ്പടിക്ക്‌ സാക്ഷിക ളാണല്ലോ?

സാക്ഷികൾ: അതെ

കാർമ്മി: (വധൂവർന്മാരോട്‌) നിങ്ങൾ തമ്മിലുള്ള ഈ ഉടമ്പടിയുടെ അടയാളമായി പരസ്പരം വലത്തുകരം ചേർത്തു പിടിക്കുവിൻ.

(വധൂവരന്മാർ പരസ്പരം വലത്തുകരം ചേർത്തുപിടിക്കുമ്പോൾ കാർമ്മികൻ താഴെ വരുന്ന പ്രാർത്ഥന ചോല്ലി ആശീർവ്വദിക്കുന്നു).

കാർമ്മി: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. സ്നേഹത്തോടും മനസ്സിന്റെ ഐക്യത്തോടുംകൂടി കുടുംബജീവിതം നയിക്കുവാൻ നമ്മുടെ കർത്താ വായ ഈശോമിശിഹാ നിങ്ങളെ വിവാഹത്തിൽ ബന്ധിക്കുമാറാകട്ടെ. പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, എന്നേക്കും.

സമൂ: ആമ്മേൻ.

(ദമ്പതിമാർ ചേർത്തുപിടിച്ചിരിക്കുന്ന കൈകളിൽ കാർമ്മികൻ വിശുദ്ധജലം തളിക്കുന്നു).

താലി വെഞ്ചരിപ്പ്‌

കാർമ്മി: കുരിശുമരണംവഴി തിരുസഭയെ വധുവായി സ്വീകരിച്ച കർത്താ വേ, വിശ്വാസത്തിലും സ്നേഹത്തിലും വധൂവരന്മാരെ ഒന്നിപ്പിക്കുന്ന ഈ താലി ദയാപൂർവ്വം + ആശീർവ്വദിക്കേണമേ. ഐക്യത്തിന്റെ പ്രതീക മായ ഈ താലി അഭേദ്യമായ സ്നേഹത്തിലും പൂർണമായ വിശ്വസ്തതയി ലും ഇവരെ ബന്ധിക്കുമാറാകട്ടെ. ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങൾ സന്തോഷപൂർവ്വം സഹിക്കുവാനും നിന്റെ ഇഷ്ടമനുസരിച്ച്‌ പരിശുദ്ധ രായി ജീവിക്കുവാനും ഇതിൽ മുദ്രിതമായിരിക്കുന്ന കുരിശ്‌ ഇവർക്ക്‌ ശക്തി നല്കട്ടെ. ഇത്‌ ഇവരുടെ വിശ്വസ്തതയുടെ അടയാളമായിരിക്കുകയും ചെയ്യട്ടെ.

സമൂ: ആമ്മേൻ.

(കാർമ്മികൻ താലിയിൽ വിശുദ്ധജലം തളിക്കുന്നു).

മോതിരം വെഞ്ചരിപ്പ്‌

കാർമ്മി: കർത്താവായ ദൈവമേ, ഈ ദമ്പതിമാരുടെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും അടയാളമായി ഇവർ പരസ്പരം അണിയിക്കുന്ന ഈ മോതിരങ്ങൾ + ആശീർവ്വദിക്കണമേ. പിതാവിന്റെയും പുത്രന്റെയും പരി ശുദ്ധാത്മാവിന്റെയും നാമത്തിൽ.

സമൂ: ആമ്മേൻ.

(കാർമ്മികൻ മോതിരങ്ങളിൽ വിശുദ്ധജലം തളിക്കുന്നു).

മന്ത്രകോടി വെഞ്ചരിപ്പ്‌

കാർമ്മി: കൃപാവരത്തിന്റെ അനശ്വരവസ്ത്രത്താൽ മനുഷ്യാത്മാവിനെ അലങ്കരിക്കുന്ന കാരുണ്യവാനായ കർത്താവേ, ഈ മന്ത്രകോടി + ആശിർവ്വദിക്കണമേ. പൂർണമായ ആത്മസമർപ്പണവും പരസ്പരസ്നേഹ വുംവഴി നിന്നെ ധരിക്കുവാൻ ഈ ദമ്പതിമാരെ അനുഗ്രഹിക്കണമേ. നിന്റെ മണവാട്ടിയായ പരിശുദ്ധ സഭയെ മഹത്ത്വത്തിന്റെ വസ്ത്രം ധരി പ്പിച്ച കർത്താവേ, ലോകത്തിൽ നിഷ്കളങ്കരായി ജീവിച്ച്‌, സ്വർഗ്ഗത്തിൽ മഹത്ത്വത്തിന്റെ വസ്ത്രമണിയുവാൻ ഇവരെ യോഗ്യരാക്കുകയും ചെയ്യ ണമേ.

സമൂ: ആമ്മേൻ.

(കാർമ്മികൻ മന്ത്രകോടിയിൽ വിശുദ്ധജലം തളിക്കുന്നു.
താലി വരനെ ഏല്പിക്കുന്നു.
വരൻ അതു വധുവിന്റെ കഴുത്തിൽ കെട്ടുന്നു.
നവദമ്പതിമാർ പരസ്പരം മോതിരം അണിയിക്കുന്നു.
ജപമാല കാർമ്മികൻ രണ്ടുപേർക്കും നല്കുന്നു.
കാർമ്മികൻ മന്ത്രകോടി വരനെ ഏല്പിക്കുന്നു.
വരൻ അത്‌ വധുവിന്റെ ശിരസ്സിൽ അണിയിക്കുന്നു).

 (താലി കെട്ടുമ്പോൾ താഴെക്കാണുന്ന ഗീതങ്ങളിൽ ഒന്ന്‌ ആലപി ക്കുന്നു).

ഗാനം

മംഗല്ല്യ സൗഭാഗ്യമേകാൻ / മണ്ണിനെ വിണ്ണോടുചേർക്കാൻ
കല്യാണരൂപനാകും യേശുനാഥൻ / കരുണാവർഷം പൊഴിയുന്നു.

യൗസേപ്പിതാവും കന്യാംബികയും / ഓമത്സുതനാമീശോയും
കുടുംബമാം യാഗവേദിയിൽ / ആത്മാർപ്പണം ചെയ്തതുപോൽ
അർപ്പണം ചെയ്യാൻ കുടുംബമാകാൻ / ഭാവുകം നേരുന്നിതാ.

സദ്ഗുണവതിയാം സാറയുമോപ്പം / സൗഭാഗ്യവാനാം തോബിയാസും
പാവനമാം സ്നേഹവേദിയിൽ / തങ്ങളിൽ ഒന്നായ്‌ തീർന്നതുപോൽ
തുണയായ്‌ ഇണയായ്‌ സാക്ഷികളാകാൻ / ഭാവുകം നേരുന്നിതാ.

പകരം

പുതിയ കുടുംബത്തിൻ, കതിരുകളുയരുന്നു.
തിരുസഭ വിജയത്തിൽ, തൊടുകുറിയണിയുന്നു.
പുതിയ കുടുംബത്തിൻ …

അവനിയിലുന്നതമാം, അംബര വീധികളും
ഏദേൻ വനികയിലെ, ആദിമ ദമ്പതിമാർ
പുതിയ കുടുംബത്തിൻ …

നവദമ്പതിമാരേ, ഭാവുകമരുളുന്നു
മഞ്ജുളവാണികളാൽ, മംഗളമണിയുന്നു.
പുതിയ കുടുംബത്തിൻ …

(നവദമ്പതിമാർ സുവിശേഷഗ്രന്ഥത്തിൽ വലത്തുകൈ വച്ച്‌, കാർ മ്മികൻ ചൊല്ലിക്കോടുക്കുന്ന പ്രതിജ്ഞാവാചകം ഏറ്റുചൊല്ലുന്നു).

ഇന്നു മുതൽ മരണംവരെ / സന്തോഷത്തിലും ദുഃഖത്തിലും
സമ്പത്തിലും ദാരിദ്ര്യത്തിലും / ആരോഗ്യത്തിലും അനാരോഗ്യത്തിലും
പരസ്പരസ്നേഹത്തോടും വിശ്വസ്തതയോടുംകൂടി
ഏകമനസ്സോടെ ജീവിച്ചുകൊള്ളാമെന്ന്‌
ഈ വിശുദ്ധ സുവിശേഷം സാക്ഷിയാക്കി / ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
വാഗ്ദാനമനുസരിച്ച്‌ ജീവിക്കുവാൻ / സർവ്വശക്തനായ ദൈവം
ഞങ്ങളെ സഹായിക്കട്ടെ.

ശുശ്രൂ: സഹോദരരേ, നിങ്ങൾ തലകുനിച്ച്‌ ആശീർവ്വാദം സ്വീകരിക്കുവിൻ.

(നവദമ്പതിമാർ തലകുനിച്ച്‌ ആശീർവ്വാദം സ്വീകരിക്കുന്നു).

കാർമ്മി: (വലത്തുകരം ദമ്പതിമാരുടെ ശിരസ്സിനുമീതേ നീട്ടി കമഴ്ത്തിപ്പി ടിച്ചുകൊണ്ട്‌) സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആന്തരിക സൗന്ദര്യത്താലും പരിശുദ്ധാത്മാവിന്റെ വരങ്ങളാലും അവി ടുന്ന്‌ നിങ്ങളെ സമ്പന്നരാക്കട്ടെ. തിരുസഭയുടെ ശിരസ്സായ മിശിഹാ എപ്പോഴും നിങ്ങളുടെ ഭരണകർത്താവും സംരക്ഷകനുമായിരിക്കട്ടെ. ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളിലും അവിടുന്നു നിങ്ങൾക്കു തുണ യായിരിക്കട്ടെ. മാനസികവും ശാരീരികവുമായ ആരോഗ്യവും ഭൗതിക മായ സുസ്ഥിതിയും അവിടുന്നു നിങ്ങളിൽ ചൊരിയട്ടെ. ദൈവം നിങ്ങൾക്കു നല്കുന്ന മക്കളെ സന്തോഷപൂർവ്വം സ്വീകരിക്കുന്നതിനും അവരെ വിശുദ്ധിയുടെ മാർഗത്തിൽ നയിക്കുന്നതിനും അവിടുന്നു നിങ്ങളെ സഹായിക്കട്ടെ. അവിടുത്തേക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ നിങ്ങളെ അവിടുന്ന്‌ യോഗ്യരാക്കുകയും ചെയ്യട്ടെ.

സമൂ: ആമ്മേൻ.

(കുർബാനയുണ്ടെങ്കിൽ കാഴ്ചവയ്പിന്റെ ഗാനത്തോടെ കുർബാന തുട രുന്നു).

ശുശ്രൂഷി:  മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രി തരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യ ങ്ങളിൽ പങ്കുകൊള്ളട്ടെ.

ദിവ്യരഹസ്യഗീതം

കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.

മിശിഹാ കർത്താവിൻ / തിരുമെയ് നീണവുമിതാ
പാവന ബലിപീഠേ / സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ / വാനവ നിരയൊടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ / പരിശുദ്ധൻ നിത്യം പരിശുദ്ധൻ.

ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.

മിശിഹാ കർത്താവിൻ …

കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരി ശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവി ന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതനെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.

കാർമ്മി: ദൈവജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷി ക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളു ടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ബലവാനായ കർത്താവു നമ്മോടുകൂടെ. നമ്മുടെ രാജാവ് നമ്മോടുകൂടെ. നമ്മുടെ ദൈവം നമ്മോടുകൂടെ. യാക്കോബിന്റെ ദൈവം നമ്മുടെ സഹായിയും.

കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കുമെന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാ വരും നിദ്ര ചെയ്യുന്നു.

സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കു വിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവുംവഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദി പ്പിക്കാം.

പകരം അനുസ്മരണ ഗീതം

കാര്‍മ്മി: താതനുമതുപോലാത്മജനും ദിവ്യ,
റൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയാകും, കന്യാമറിയത്തെ
സാദരമോര്‍ത്തീടാം, പാവനമീബലിയില്‍.

സമൂഹം: ആദിയിലേപ്പോല്‍,
എന്നന്നേക്കും ആമ്മേനാമ്മേന്‍
സുതനുടെ പ്രേഷിതരേ, ഏകജ സ്നേഹിതരേ
ശാന്തി ലഭിച്ചിടുവാന്‍, നിങ്ങള്‍ പ്രാര്‍ത്ഥിപ്പിന്‍.

കാര്‍മ്മി: സര്‍വ്വരുമൊന്നായ്‌ പാടീടട്ടെ, ആമ്മേനാമ്മേന്‍
മാര്‍ത്തോമ്മായേയും, നിണസാക്ഷികളേയും
സല്‍ക്കര്‍മ്മികളേയും, ബലിയിതിലോര്‍ത്തീടാം.

സമൂഹം: നമ്മുടെ കൂടെ ബലവാനാകും, കര്‍ത്താവെന്നന്നേക്കും
രാജാവാം ദൈവം, നമ്മോടൊത്തെന്നും
യാക്കോബിന്‍ ദൈവം, നമ്മുടെ തുണയെന്നും.

കാര്‍മ്മി: ചെറിയവരെല്ലാം വലിയവരൊപ്പം, കാത്തുവസിക്കുന്നു
മൃതരെല്ലാരും നിന്‍, മഹിതോത്ഥാനത്തില്‍
ശരണം തേടുന്നു, ഉത്ഥിതരായിടുവാന്‍.

സമൂഹം: തിരുസ്സന്നിധിയില്‍ ഹൃദയഗതങ്ങള്‍, ചൊരിയുവിനെന്നന്നേക്കും
നോമ്പും പ്രാര്‍ത്ഥനയും, പശ്ചാത്താപവുമായി
ത്രീത്വത്തെ മോദാല്‍, നിത്യം വാഴ്ത്തീടാം.

മദ്ബഹാ പ്രവേശനം

(കാര്‍മ്മികന്‍ മദ്ബഹായിലേക്കു തിരിഞ്ഞ് കുനിഞ്ഞ് താഴ്ന്ന സ്വര ത്തില്‍).

കാര്‍മ്മി: കര്‍ത്താവായ ദൈവമേ, കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടുംകൂടെ അതിവിശുദ്ധ സ്ഥലത്തു പ്രവേ ശിച്ച്‌ ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ ബലി പീഠത്തിനു മുമ്പാകെ നില്ക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആദ്ധ്യാ ത്മികവും മാനുഷികവുമായ ബലികള്‍ യഥാര്‍ത്ഥ വിശ്വാസത്തോടെ അങ്ങേക്കര്‍പ്പിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യേണമേ.

(എല്ലാവരും എഴുന്നേറ്റു നില്ക്കുന്നു. കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ച് ഉയർന്ന സ്വരത്തിൽ ചൊല്ലുന്നു).

വിശ്വാസപ്രമാണം

കാർമ്മി: സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വ സിക്കുന്നു.
(സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ / സകലത്തിന്റെയും സ്രഷ്ടാ വിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും / സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും / യുഗങ്ങൾക്കെല്ലാം മുമ്പു പിതാ വിൽനിന്നു ജനിച്ചവനും / എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും / ഏക കർത്താവുമായ / ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് / സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും / പിതാവിനോ ടുകൂടെ ഏകസത്തയുമാകുന്നു. അവിടുന്നുവഴി / പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും / എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമു ക്കുവേണ്ടിയും / നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും / അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് / മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോ സിന്റെ കാലത്ത് പീഡകൾ സഹിക്കുകയും / സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും / സംസ്കരിക്കപ്പെടുകയും / എഴുതപ്പെട്ടിരിക്കുന്നതു പോലെ / മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗ ത്തിലേക്ക് എഴുന്നേള്ളി / പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ച വരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ / അവിടുന്ന് വീണ്ടും വരുവാ നിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന / സത്യാത്മാവും ജീവദാതാ വുമായ / ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും / ശ്ലൈഹികവും സാർവത്രികവുമായ സഭയിലും / ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും / ശരീര ത്തിന്റെ ഉയിർപ്പും / നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

(കാർമ്മികൻ ശുശ്രൂഷിയെ ആശീർവദിച്ചുകൊണ്ടു ചൊല്ലുന്നു).

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം, തന്റെ സ്തുതികൾ ആല പിക്കാൻ നിന്നെ ശക്തനാക്കട്ടെ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
പാത്രിയാർക്കീസുമാരും മേജർ ആർച്ച് ബിഷപ്പുമാരും മെത്രാപ്പോലീ ത്താമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ, പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും, ബ്രഹ്മചാരികളുടെയും കന്യകകളുടെയും, നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതനും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്ക ളെയും, സത്യവിശ്വാസത്തോടെ മരിച്ച് ഈ ലോകത്തിൽ നിന്നും വേർ പെട്ടുപോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ, ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.

(ഈ സമയത്ത് കാർമ്മികൻ ബലിപീഠത്തിൽ പ്രവേശിച്ച് ബലിപീ ഠത്തിന്റെ മധ്യത്തിലും ഇരുവശങ്ങളിലും ചുംബിക്കുന്നു).

കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.
(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് ).
എന്റെ സഹോദരരേ, ഈ കുർബാന എന്റെ കരങ്ങൾവഴി പൂർത്തിയാക്കു വാൻ നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.

സമൂഹം: സകലത്തിന്റെയും നാഥനായ ദൈവം, തന്റെ അഭീഷ്ടം നിറവേ റ്റാൻ, അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരി ക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും, ലോകം മുഴുവനും വേണ്ടി, അങ്ങു സമർ പ്പിക്കുന്ന ഈ ബലിയിൽ, അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകൂടെ പരി കർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
(തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു)
ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടുംകൂടെ.

ശുശ്രൂഷി: സഹോദരരേ, മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാ ധാനം ല്കുവിൻ.
(എല്ലാവരും സമാധാനം നൽകുന്നു).

ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധ മാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രത യോടും ഭക്തിയോടുംകൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാ ധാനം നമ്മോടുകൂടെ.

കാർമ്മി: (ഗാനം)
മിശിഹാ കർത്താവിൻ കൃപയും / ദൈവപിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + നമ്മോടൊത്തുണ്ടാകട്ടെ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ, ഹൃദയവികാരവിചാരങ്ങൾ (2).

സമൂഹം:
പൂർവ്വപിതാവാം അബ്രാഹം / ഇസഹാക്ക്, യാക്കോബെന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ / രാജാവേ നിൻ സന്നിധിയിൽ.

കാർമ്മി: അഖിലചരാചര കർത്താവാം / ദൈവത്തിനു ബലിയർപ്പിപ്പൂ.

സമൂഹം: ന്യായവുമാണതു യുക്തവുമാം / ന്യായവുമാണതു യുക്തവുമാം.

ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങ യുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധര ങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടി ക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർ ത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേ ന്മാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പി ക്കുന്നു.

കാർമ്മി: (ഗാനം) ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം, സ്തുതിഗീതങ്ങൾ പാടുന്നു.

(അല്ലെങ്കിൽ)

കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നു ചേർന്ന് ആഘോഷിക്കുകയും ചെയ്യുന്നു.

സമൂഹം:  (ഗാനം) ദൈവം നിത്യമഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ / ബലവാനീശൻ പരിശുദ്ധൻ.
മണ്ണും വിണ്ണും നിറയുന്നു / മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന / ദാവീദിൻ സുതനോശാന.
കർത്താവിൻ തിരുനാമത്തിൽ / വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ / ഉന്നത വീഥിയിലോശാന.

കാർമ്മി: കർത്താവായ ദൈവമേ ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയപുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയപുത്രൻ ഞങ്ങളെ പഠി പ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരി ക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത്,  (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാ ധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി, (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾ ചെയ്തു. ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തി നായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടു മ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)

കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യ സ്വഭാവം സ്വീകരിക്കുകയും അധപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കു കയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു. പാപികളായ ഞങ്ങ ളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ഞങ്ങൾ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വ മണിയിക്കുകയും ചെയ്തു.

കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്ര ഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞ തയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെ മേൽ റൂശ്മ ചെയ്യുന്നു)  എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവേ ശക്തനായ ദൈവമേ, സാർവത്രിക സഭയുടെ പിതാവും തലവനുമായ മാർ …. പാപ്പായ്ക്കും ഞങ്ങളുടെ സഭയുടെ പിതാ വും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ …. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ … മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാർ …. മെത്രാനും പുരോഹി തന്മാർ, മ്ശംശാനാമാർ, സമർപ്പിതർ, അല്മായ പ്രേഷിതർ, ഭരണകർ ത്താക്കൾ, മേലധികാരികൾ എന്നിവർക്കും, വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷിക ളുടെയും, വന്ദരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകു ലരുമായ എല്ലാവർക്കും, ഞങ്ങളുടെ ഇടയിൽനിന്ന് അങ്ങയുടെ നാമ ത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും, അങ്ങയുടെ കാരുണ്യ ത്തെ പ്രത്യാശപൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷി ക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങു മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപു ത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്ന് ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമി ശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തി ന്റെയും ഉദ്ധാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.

ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ സമാ ധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.
നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവ രോടുമൊന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.

കർത്താവായ ദൈവമേ, ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങയുടെ മഹനീ യവും വിസ്മയാവഹവുമായ ഈ രക്ഷാപദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂ ല്യരക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശ യോടുംകൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.
(ബലിപീഠം ചുംബിക്കുന്നു).

കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അങ്ങയുടെ നാമ ത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യു ന്നു.) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

———————-

(പകരം ഗാനം)

കാര്‍മ്മി: പൂജ്യമായിടും നിന്റെ,
നാമത്തിനാദരാൽ ഞങ്ങളർപ്പിക്കും.
സ്തോത്രവും സ്തുതി കീർത്തനങ്ങളും,
ഇന്നുമെപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേന്‍.

———————-

കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോടു ദയതോന്ന ണമേ.

സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിനനുസൃതമായി എന്റെ പാപ ങ്ങൾ മായിച്ചു കളയണമേ.

കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.

(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു).

കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമ ത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായി രിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപി ക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.

സമൂഹം: രക്ഷകനീശോ തൻ / ശിഷ്യരെ അറിയിച്ച
ദിവ്യരഹസ്യമിതാ, സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ, സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും, നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.

 ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.

സമൂഹം: തിരുസന്നിധിയിങ്കൽ / പാപികളേവരെയും
മാടിവിളിച്ചവനാം / അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം / കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം / നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവ രോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യ ങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം. അനുതാ പത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും, പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
(ഓരോന്നിനും ആവർത്തിക്കുന്നു)

ശുശ്രൂഷി: ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.

ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമു ക്തമാക്കാം.

ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.

ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.

ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാ ക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.

സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കാർമ്മി: (താഴ്ന്ന സ്വരത്തിൽ) കർത്താവായ ദൈവമേ, അങ്ങയുടെ ദാസ രുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകല  വിശുദ്ധരോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീ കരിക്കുകയും ചെയ്യണമേ.

കാർമ്മി: (ഉയർന്ന സ്വരത്തിൽ) കർത്താവായ ദൈവമേ കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നല്കിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നി ധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരു മായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലു മാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങ ളുടെ കടക്കാരോട് ഞങ്ങൾ ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കട ങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭന ത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോ ഴും + എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.

സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാ കുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാ ത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.

ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.

സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ എല്ലാ നിമി ഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.

കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.

സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിലുള്ള വിശ്വാസത്തോടെ ദൈവ പുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.

കാർമ്മി: (വിശുദ്ധ കുർബാന നല്കുമ്പോൾ) മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാ വിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോച നത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിയും നിദാനമാകട്ടെ സകലത്തി ന്റെയും നാഥാ എന്നേക്കും. ആമ്മേൻ.

സമൂഹം: ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്ക് കാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നിൽ വിശ്വസിച്ച സകലരുടെയും കറകളും കട ങ്ങളും നിന്റെ ശരീരരക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കു കയും ചെയ്തു. നീ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാ സത്തോടെ നിന്നെ എതിരേൽക്കാനും സ്വർഗീയഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.

ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും പരിശു ദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവ യുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.

സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.

സമാപന പ്രാർത്ഥനകൾ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഈ ദമ്പതിമാരുടെമേൽ അങ്ങയുടെ കാരുണ്യത്തിന്റെ വലംകൈ നീട്ടണമേ. അങ്ങയുടെ സംര ക്ഷണത്തിന്റെ തണലിൽ ഇവരെ കാത്തുകൊള്ളണമേ. അബ്രാഹ ത്തെയും സാറായെയും അനുഗ്രഹിച്ച ദൈവമേ, അഭേദ്യമായ ഐക്യ ത്തിൽ  ഇവരെ ഒന്നിപ്പിച്ച പരിപാലനത്തിന്‌ ഞങ്ങൾ നന്ദിപറയുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: കർത്താവായ മിശിഹായേ, ഈ ദമ്പതിമാരെ അനുഗ്രഹിക്ക ണമേ. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, തിരു ക്കുടുംബത്തിന്റെ നായകനായ മാർ യൗസേപ്പിന്റെയും മാദ്ധ്യസ്ഥ്യം ഇവരുടെ കുടുംബജീവിതത്തെ ഐശ്വര്യപൂണ്ണമാക്കട്ടെ. സകല വിശുദ്ധ രുടെയും പ്രാർത്ഥന ഇവരെ സഹായിക്കുകയും ചെയ്യട്ടെ. സകലത്തി ന്റെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: അനന്തമായ സ്നേഹത്താൽ പുരുഷനും സ്ത്രീയുമായി മനുഷ്യരെ സൃഷ്ടിക്കുകയും സൃഷ്ടികർമ്മത്തിൽ അവരെ പങ്കാളികളാക്കുകയും ചെയ്ത കാരുണ്യവാനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. വിവാഹമെന്ന കൂദാശ യാൽ, നിർമ്മലമായ സ്നേഹത്തിലും നിസ്വാർത്ഥമായ ആത്മസമർപ്പണ ത്തിലും അവിടുന്നു നിങ്ങളെ കാത്തുപരിപാലിക്കട്ടെ. മിശിഹായുടെ അവയവങ്ങളും പരിശുദ്ധാത്മാവിന്റെ ആലയങ്ങളുമായ നിങ്ങളുടെ ശരീര ങ്ങളെ വിശുദ്ധവും പ്രീതികരവുമായ സജീവബലിയായി ദൈവത്തിനു സമർപ്പിക്കുവാൻ ഈ കൂദാശ നിങ്ങളെ ശക്തരാക്കാട്ടെ. സന്താന സൗഭാഗ്യം നല്കി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയുടെ കൂട്ടായ്മയിൽ നിങ്ങളുടെ കുടുംബം അഭിവൃദ്ധി പ്രാപിക്കട്ടെ. നിങ്ങളുടെ ജീവിതം അവിടുന്നു ഐശ്വര്യപൂർണ്ണമാക്കുകയും നിങ്ങളുടെ ആശകളും പ്രതീക്ഷകളും അവിടുന്നു സഫലമാക്കുകയും ചെയ്യട്ടെ. ആവശ്യ നേരത്തു സഹായിക്കുവാൻ നിരവധി ആത്മാർത്ഥ സുഹൃത്തുക്കളെ ദൈവം നിങ്ങൾക്കു പ്രദാനം ചെയ്യട്ടെ. സ്വർഗീയ മണവറയിൽ അവിടുത്തേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും സമർപ്പിക്കുവാൻ നിങ്ങൾ യോഗ്യരാകട്ടെ. നവദമ്പതിമാരായ നിങ്ങളെയും  ഈ തിരുക്കർമ്മങ്ങ ളിൽ പങ്കുചേർന്ന എല്ലാവരേയും ദൈവം ആശീർവദിക്കട്ടെ. ഇപ്പോഴും എപ്പോഴും + എന്നേക്കും.

സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ ഗാനം)

കാർമ്മി: അനന്തമാകും സ്നേഹത്താൽ / മനുജനെ സൃഷ്ടിച്ചഖിലേശൻ
ജീവിത സഖിയെ നല്കുന്നു / അവനെ വാഴ്ത്തി വണങ്ങീടാം.

അബ്രാമിനെയും സാറയെയും / അവരുടെ സന്താനങ്ങളെയും
പരിപാലിച്ചൊരു കർത്താവേ / ഇവരെ കാത്തു നടത്തണമേ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഇവരുടെ ജീവിതമെന്നന്നും / ഐശ്വര്യപൂരിതമാക്കണമേ
ഇവരുടെയാശ പ്രതീക്ഷകളും / സഫലീകൃതമായ്ത്തീരണമേ.

സ്നേഹവും ശാന്തിയും പുലർന്നിടുവാൻ / ദൈവമേ ഇവരിൽ കനിയണമേ
സഹായമേകും സ്നേഹിതരേ / നല്കണമേ നിൻ കൃപയാലേ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഇന്നീ ബലിനിൻ സന്നിധിയിൽ / അർപ്പിച്ചവരാമഖിലർക്കും
നവദമ്പതിമാരിരുവർക്കും / ദൈവം വരനിര ചൊരിയട്ടെ.

കുരിശടയാളം വഴിയായ് നാം / സംരക്ഷിതരായ് തീരട്ടെ
മുദ്രിതരായി ഭവിക്കട്ടെ / ഇപ്പോഴും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

(കുർബാന ചൊല്ലിയെങ്കിൽ)

കാര്‍മ്മി: (താഴ്ന്നസ്വരത്തിൽ) വിശുദ്ധീകരണത്തിന്റെ ബലിപീഠമെ സ്വസ്തി. ഞങ്ങളുടെ കര്‍ത്താവിന്റെ കബറിടമെ സ്വസ്തി. നിന്നില്‍നിന്നു ഞാന്‍ സ്വീകരിച്ച കുര്‍ബ്ബാന  കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനി ഒരു ബലി അര്‍പ്പിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.

———— Concluding Prayers in English ————-

CEL: Lord God, stretch out Your right hand of mercy upon this couple. Keep them in the shade of Your protection. O God, Who blessed Abraham and Sarah, we thank You for the providence that bound them in indivisible unity. The Father, the Son and the Holy Spirit. Lord of all, forever.

ALL: Amen. Lord bless us.

CEL: Lord Christ, look favorably upon this couple. May the intercession of the Blessed Virgin Mary. our mother, and St. Joseph, the head of the Holy Family, help them prosper in their family life. May the prayers of all the saints support them all the way. Lord of all, forever.

ALL: Amen. Lord bless us.

Final Blessing

CEL: Blessed be God, the merciful One. Who, out of His immense love, created humankind as male and female, and made them participate in the work of creation. May He, through the sacrament of holy matrimony, keep you in pure love and perfect dedication. May this sacrament empower you to offer your bodies that are members of the body of Christ and temples of the Holy Spirit, as a pleasing and living sacrifice to God. May God bless you with the gift of children. May your home prosper in a communion of prayers. May He fill your life with graces, and help your hopes and aspirations bloom. May He grant you lots of sincere friends to help you in need. May He make you worthy to offer Him praise, honor and thanksgiving in the heavenly bridal chamber. May God bless you, the newly wed, and all who have partaken in this sacred service. Now, always + and forever.

Presentation of Bouquet to Blessed Mother
“Ave Maria”

(ഗാനം)

നിത്യസഹായമാതേ, പ്രാര്‍ത്ഥിക്കാ ഞങ്ങള്‍ക്കായ്‌ നീ
നിന്‍ മക്കള്‍ ഞങ്ങള്‍ക്കായ്‌ നീ, പ്രാര്‍ത്ഥിക്ക സ്നേഹനാഥേ.

നീറുന്ന മാനസങ്ങള്‍, ആയിരമായിരങ്ങള്‍
കണ്ണീരിന്‍ താഴ്‌വരയില്‍, നിന്നിതാ കേഴുന്നമ്മേ.

കേള്‍ക്കണേ രോദനങ്ങള്‍, നല്കണേ നല്‍വരങ്ങള്‍
നിന്‍ ദിവ്യ സൂനുവിങ്കല്‍, ചേര്‍ക്കണേ മക്കളേ നീ.

നിത്യസഹായമാതേ …

Barumarium

(In accordance with Knanaya custom, Barumariam is an Aramaic song sung by the priests just after the wedding and Holy Mass. The priests pray to Jesus, the son of Mary, for the new couple and bless them in the name of Jesus. Barumariam in Aramaic means son of Mary – Jesus).

(നവദമ്പതികൾ തിരിച്ചെത്തിയശേഷം കാർമ്മികരും ഗായക സംഘവും രണ്ടു ഗണമായി ആലപിക്കുന്നു).

ബറുമറിയം (സുറിയാനി)

ബറുമറിയം ബറുമറിയം / ബറ് ആലാഹാ ദ്‌യെൽദസ് മറിയം
ഹാവീ കൗക്ക്വേ ബറുമറിയം / അക്നീ വിയൂസാ ബറുമറിയം
കന്തെശ് മയ്യാ ബറുമറിയം / ബ് മാമ്മോദീസേ ബറുമറിയം
ഏകൽ പെസഹാ ബറുമറിയം / അംതൽ മീദാവ് ബറുമറിയം
ശന്തർ റൂഹാ ബറുമറിയം / പാറേക്ക് ലേത്താ ബറുമറിയം
ല്ലാലം ആൽമീൻ ബറുമറിയം / ആമ്മേനുവാമ്മേൻ ബറുമറിയം.

കാർമ്മി: ബ്രുക്സേ ഓലൈഹാ ആവാംസെ ആഹീദ്‌ക്കോൽ
ഉദവ്‌റാ വദ് റൂഹാദ്ക്കുദ്‌ശാ നഹ്ത്താ അലൈക്കോൽ
ഉപയ്ശബ് ലെസ്‌ഹോൻ ലാലം + ആൽമീൻ.

ഗായകർ: ആ … ആൽമീൻ.

(കാർമികൻ നവദമ്പതികളെ ആശീർവദിച്ചശേഷം വിശുദ്ധ ജലം തളിക്കുന്നു).

ബറുമറിയം (മലയാളം)

സർവേശ സൂനു, കന്യകതൻ സൂനു
ദൈവാനുഗ്രഹമേകട്ടേ, നിങ്ങൾക്കെന്നും.

ദൈവമാതാവിൽ ജാതനാമീശോ
ദൈവാനുഗ്രഹമേകട്ടേ, നിങ്ങൾക്കെന്നും.

ത്യാഗത്തിൽ വേദികയിൽ ജീവൻ ബലിചെയ്തു
മിശിഹാ നിങ്ങൾക്കേകിടട്ടേ, ദിവ്യാനുഗ്രഹമെന്നും.

വിജയത്തിൻ പൊൻ‌കൊടിയാൽ സ്ലീവായെ തീർത്തവൻ
മിശിഹാ നിങ്ങൾക്കേകിടട്ടേ, ദിവ്യാനുഗ്രഹമെന്നും.

(The Celebrant blesses the couple and sprinkles them with Holy Water).

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .